ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്‍സിഫലൈറ്റിസ് ബാധിച്ച കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ കൊല്ലപ്പെട്ടിരുന്നു. ഓക്‌സിജന്‍ കമ്പനിക്ക് കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു വിതരണം നിര്‍ത്തിവെച്ചത്.
ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിവുളള നല്ലൊരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്നോട് യോജിക്കില്ലായിരിക്കും. എങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയുന്നു എന്നുമാത്രം
നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്.
അവര്‍ പഠാനെ ബഹിഷ്‌കരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രേക്ഷകര്‍ ഞങ്ങളെ പിന്തുണച്ചു. നിങ്ങള്‍ എന്തെങ്കിലും ബഹിഷ്‌കരിക്കുകയോ അതിനെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമുപയോഗിച്ച് അത് തെളിയിക്കേണ്ടതുണ്ട്.
ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.
ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
എനിക്ക് റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനുളള പ്രായം കഴിഞ്ഞു എന്നാണ് തോന്നുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു സിനിമയിൽ എന്നേക്കാൾ വളരെയധികം പ്രായംകുറഞ്ഞ ഒരു നായികയുമായി റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നു. എനിക്കുതന്നെ അത് അരോചകമായി തോന്നി
സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ
പ്രിയ ഷാരൂഖ്, മുസ്ലിമല്ലാത്ത ഒരാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പാടുണ്ടോ എന്ന ബാലിശമായ ചോദ്യത്തെ പുറം കാലുകൊണ്ട് ചവിട്ടിത്തള്ളിക്കൊണ്ട്, ഹിന്ദുത്വ കുപ്രചാരകര്‍ക്ക് തുപ്പിത്തോല്‍പ്പിക്കാന്‍ കഴിയാത്തവിധം ഞങ്ങളീ ഫോട്ടോ തലയ്ക്കുമേല്‍ ഉയര്‍ത്തിത്തന്നെ പിടിക്കും.
കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്